പ്രാരംഭ പ്രാർത്ഥന

അളവില്ലാത്ത സകല നന്മ സ്വരൂപനായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ, നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങൾ നിസ്സീ മപ്രതാപവാനായ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോ ഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെ ട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി ജപമാലയർപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

വിശ്വാസപ്രമാണം

വിശ്വാസ പ്രമാണം

സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ട‌ാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിലേക്കിറങ്ങി, മരിച്ചവരുടെ ഇടയിൽനിന്നു മൂന്നാംനാൾ ഉയിർത്തു; സ്വർഗത്തിലേക്കെഴുന്നള്ളി, സർവ്വശക്തി യുള്ള പിതാവായ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻവരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

1 സ്വർഗ്ഗ

പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

1 നന്മ

പുത്രാനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

1 നന്മ

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവസ്നേഹം എന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

1 നന്മ 1 ത്രിത്വ

സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ

  1. പരിശുദ്ധ ദൈവമാതാവ്, ഗർഭം ധരിച്ച ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ ദൈവകൽപ്പനയാൽ അറിയിച്ചു എന്ന ധ്യാനിക്കുക.
  2. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  3. പരിശുദ്ധ ദൈവമാതാവ്, ഏലീശ്വാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്നുകണ്ട് മൂന്നുമാസത്തോളം അവൾക്ക് ശുശ്രൂഷ ചെയ്തു എന്ന് ധ്യാനിക്കുക
  4. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  5. പരിശുദ്ധ ദൈവമാതാവ്, തൻെറ ഉദരത്തിൽ ഉൽഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലമായപ്പോൾ ബഥ്ലേഹേം നഗരിയിൽ പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി എന്ന് ധ്യാനിക്കുക
  6. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  7. പരിശുദ്ധ ദൈവമാതാവ് തൻെറ ശുദ്ധീകരണത്തിൻെറ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദേവാലയത്തിൽ കൊണ്ട് ചെന്ന് ദൈവത്തിനു കാഴ്ചവച്ച് ശിമയോമൻ എന്ന മഹാത്മാവിൻെറ കരങ്ങളിൽ ഏൽപ്പിച്ചു എന്ന് ധ്യാനിക്കുക
  8. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  9. പരിശുദ്ധ ദൈവമാതാവ് തൻെറ ദിവകുമാരന് പന്ത്രണ്ടു വയസ്സ് ആയിരിക്കെ മൂന്ന് ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദൈവാലയത്തിൽ വച്ച് വേദശാസ്ത്രികളുമായി തരക്കിച്ചിരിക്കയിൽ അവിടുത്തെ കണ്ടെത്തിയ എന്ന് ധ്യാനിക്കുക
  10. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

പ്രകാശത്തിൻെറ ദിവ്യരഹസ്യങ്ങൾ

  1. നമ്മുടെ കർത്താവീശോമിശിഹാ ജോർദാൻ നദിയിൽ വച്ച് സ്നാപക യോഹന്നാൻറെ കരങ്ങളിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോൾ സ്വർഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവിടത്തെമേൽ എഴുന്നള്ളി വരികയും ചെയ്തു എന്നു ധ്യാനിക്കുക.
  2. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  3. നമ്മുടെ കർത്താവീശോമിശിഹാ കാനായിൽ വച്ച് വിവാഹവിരുന്നിന്റെ അവസരത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ വെള്ളം വീഞ്ഞാക്കി തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു എന്നു ധ്യാനിക്കുക.
  4. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  5. നമ്മുടെ കർത്താവീശോമിശിഹാ ജോർദാനിലെ മാമോദീസായ്ക്കും മരുഭൂമിയിലെ ഒരുക്കത്തിനും ശേഷം ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാൻ ആരംഭിച്ചു എന്നു ധ്യാനിക്കുക.
  6. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  7. നമ്മുടെ കർത്താവീശോമിശിഹാ താബോർ മലമുകളിൽ വച്ച് തൻ് പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ രൂപാന്തരപ്പെട്ട് തൻ്റെ സ്വർഗീയമഹത്ത്വം അവർക്ക് വെളിപ്പെടുത്തി എന്നു ധ്യാനിക്കുക.
  8. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  9. നമ്മുടെ കർത്താവീശോമിശിഹാ സെഹിയോൻ ഊട്ടുശാലയിൽ വച്ച് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അവർക്ക് സ്നേഹത്തിന്റെ പുതിയ കല്പന നല്‌കുകയും ചെയ്ത‌ ശേഷം അവിടത്തെ സ്നേഹത്തിന്റെ ശാശ്വത സ്‌മാരകമായ വിശുദ്ധ കുർബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക.
  10. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ

  1. നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചിരിക്കു മ്പോൾ ചോര വിയർത്തു എന്നു ധ്യാനിക്കുക.
  2. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  3. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിൻ്റെ വീട്ടിൽ വച്ചു ചമ്മട്ടികളാൽ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
  4. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  5. നമ്മുടെ കർത്താവീശോമിശിഹായെ യൂദന്മാർ മുൾമുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക.
  6. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  7. നമ്മുടെ കർത്താവീശോമിശിഹാ മര ണത്തിനു വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അധികം അപമാനവും വ്യാകു ലവുമുണ്ടാകുവാൻ വേണ്ടി അവിടത്തെ തിരുത്തോളിൻമേൽ ഭാരമുള്ള കുരിശു മരം ചുമത്തപ്പെട്ടു എന്നു ധ്യാനിക്കുക.
  8. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  9. നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താമലയിൽ ചെന്നപ്പോൾ വ്യാകുലസമുദ്രത്തിൽ മുഴുകിയ പരിശുദ്ധമാതാവിന്റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട്, കുരിശിൻമേൽ തറയ്ക്കപ്പെട്ടു എന്നു ധ്യാനിക്കുക.
  10. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

മഹിമയുടെ ദിവ്യരഹസ്യങ്ങൾ

  1. നമ്മുടെ കർത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിൻ്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടെ ഉയിർത്തെഴുന്നള്ളി എന്നു ധ്യാനിക്കുക.
  2. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  3. നമ്മുടെ കർത്താവീശോമിശിഹാ തന്റെ ഉയിർപ്പിന്റെ ശേഷം നാല്പ‌താം നാൾ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തൻ്റെ ദിവ്യമാ താവും ശിഷ്യരും കണ്ടുകൊണ്ടു നില്ക്കുമ്പോൾ സ്വർഗാരോഹണം ചെയ്തു എന്നു ധ്യാനിക്കുക.
  4. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  5. നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിൻ്റെ വലത്തുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കുക.
  6. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  7. നമ്മുടെ കർത്താവീശോമിശിഹാ ഉയിർത്തെഴുന്നെള്ളി കുറേക്കാലം കഴി ഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോക ത്തിൽനിന്ന് മാലാഖമാരാൽ സ്വർഗത്തി ലേക്ക് എടുക്കപ്പെട്ടു എന്നു ധ്യാനിക്കുക.
  8. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

  9. പരിശുദ്ധ ദൈവമാതാവ്, പരലോക ത്തെത്തിയ ഉടനെ തൻ്റെ ദിവ്യകുമാര നാൽ സ്വർഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
  10. 1 സ്വർഗ്ഗ 10 നന്മ 1 ത്രിത്വ

ജപമാല സമർപ്പണം

മുഖ്യദൂതനായ വി. മിഖായേലേ, ദൈവദൂതന്മാരായ വി. ഗ്രബ്രി യേലേ, വി. റപ്പായേലേ, മഹാത്മാവായ വി.യൗസേപ്പേ, ശ്ലീഹന്മാ രായ വി. പത്രോസേ, മാർ പൗലോസേ, മാർ യോഹന്നാനേ, ഞങ്ങ ളുടെ പിതാവായ മാർ തോമ്മാ, ഞങ്ങൾ വലിയ പാപികളായിരി ക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോടുകൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാ താവിന്റെ തൃപ്പാദത്തിങ്കൽ കാഴ്‌ചവയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ദൈവമാതാവിന്റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ - കർത്താവേ.....
മിശിഹായേ, അനുഗ്രഹിക്കണമേ - മിശിഹായേ...
കർത്താവേ, അനുഗ്രഹിക്കണമേ - കർത്താവേ.....
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ - മിശിഹായേ.....
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ - മിശിഹായേ.....

ഞങ്ങളെ അനുഗ്രഹിക്കണമെ

സ്വർഗസ്ഥനായ പിതാവായ ദൈവമേ,
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ

പരിശുദ്ധ മറിയമേ,
ദൈവത്തിൻ്റെ പരിശുദ്ധ ജനനീ,
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,
മിശിഹായുടെ മാതാവേ,
ദൈവവരപ്രസാദത്തിൻ്റെ മാതാവേ,
ഏറ്റം നിർമ്മലയായ മാതാവേ,
അത്യന്ത വിരക്തയായ മാതാവേ,
കളങ്കമറ്റ കന്യകയായ മാതാവേ,
കന്ന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ,
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ,
അത്ഭുതത്തിനു വിഷയം ആയ മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷകന്റെ മാതാവേ,
ഏറ്റം വിവേകമതിയായ കന്യകേ,
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ,
സ്തുതിക്കു യോഗ്യയായ കന്യകേ,
മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,
ഏറ്റം വിശ്വസ്തയായ കന്യകേ,
നീതിയുടെ ദർപ്പണമേ,
ദിവ്യജ്ഞാനത്തിൻ്റെ സിംഹാസനമേ,
ഞങ്ങളുടെ സന്തോഷത്തിൻ്റെ കാരണമേ,
ആത്മജ്ഞാനപൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതമായ ഭക്തിയുടെ പാത്രമേ,
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ,
ദാവീദിന്റെ കോട്ടയേ,
നിർമ്മല ദന്തംകൊണ്ടുള്ള കോട്ടയേ,
സ്വർണ്ണാലയമേ,
വാഗ്ദാനത്തിന്റെ പേടകമേ,
സ്വർഗത്തിന്റെ വാതിലേ,
ഉഷ്വകാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞീ,
പൂർവ്വപിതാക്കന്മാരുടെ രാജ്ഞീ,
ദീർഘദർശികളുടെ രാജ്ഞീ,
ശ്ലീഹന്മാരുടെ രാജ്ഞീ,
വേദസാക്ഷികളുടെ രാജ്ഞീ,
വന്ദകന്മാരുടെ രാജ്ഞീ,
കന്ന്യകകളുടെ രാജ്ഞീ,
സകല വിശുദ്ധരുടേയും രാജ്ഞീ,
അമലോത്ഭവമായ രാജ്ഞീ,
സ്വർഗാരോപിതയായ രാജ്ഞീ,
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞീ,
സമാധാനത്തിന്റെ രാജ്ഞീ,

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരന്റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ, ഞങ്ങൾ നിന്നിൽ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങ ളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗൃഹീ തയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽനിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദ‌ാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,

സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ട‌ാംഗം വീണുകിട ക്കുന്ന ഈ കുടുംബത്തെ (കൂട്ടത്തെ) തൃക്കൺപാർത്ത് നിത്യക ന്യകയായ പരിശുദ്ധ മറിയത്തിൻ്റെ അപേക്ഷയാൽ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളിൽനിന്നു രക്ഷിച്ചുകൊള്ളണമേ, ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്കു തരണമേ

ആമ്മേൻ.

പരിശുദ്ധ രാജ്ഞീ

പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിൻ്റെ ഈ താഴ്വരയിൽ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേ പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ ! അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീതഫലമായ ഈശോയെ ഞങ്ങൾക്കു കാണിച്ചുതര ണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ!

ആമ്മേൻ.

ഈശോമിശിഹായുടെ വാഗ്ദ‌ാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,

സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വശക്തനും നിത്യനുമായ സർവ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താൽ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാൻ ആദിയിൽ അങ്ങു നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങൾ അവളുടെ ശക്തിയുള്ള അപേക്ഷകളാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷപ്പെടുവാൻ കൃപ ചെയ്യണമേ. ഈ അപേക്ഷ കളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്കു തരണമേ

ആമ്മേൻ.

എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ, നിൻ്റെ സങ്കേതത്തിൽ ഓടിവന്ന്, നിൻ്റെ സഹായം തേടി, നിൻ്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിൻ്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച് കണ്ണുനീർ ചിന്തി, പാപിയായ ഞാൻ നിൻ്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിൻ്റെ സന്നിധിയിൽ നില്ക്കുന്നു. അവതരിച്ച വചനത്തിൽ മാതാവേ! എൻറെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുഉണമേ. 

ആമ്മേൻ.